Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajeev Chandrashekhar

മത്സരിക്കുന്നത് മാറ്റം കൊണ്ടുവരാൻ; എംഎൽഎ ആകാനോ ഒരു പദവിക്കോ വേണ്ടിയല്ല: രാജീവ് ചന്ദ്രേശേഖർ

തിരുവനന്തപുരം: മത്സരിക്കുന്നത് എംഎൽഎ ആകാനോ ഒരു പദവിക്കോ വേണ്ടിയല്ല പകരം മാറ്റം കൊണ്ടുവരാൻ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമം മണ്ഡലത്തിലെ ജനങ്ങൾക്കായി കൃത്യമായ വികസന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രേശേഖർ പറഞ്ഞു.

എംഎൽഎയുടെ ഉത്തരവാദിത്വം എന്തെന്ന് പ്രവർത്തിച്ച് കാണിച്ചു തരാനാണ് മത്സരിക്കുന്നത്. ന്റേത് വാഗ്ദാനങ്ങളല്ല, ഉറപ്പും ഗ്യാരന്‍റിയും വാശിയും ആണ്. എസ്ഡിപിഐ – ജമാഅത്തെ ഇസ്ലാമിയുടെ കാൽ പിടിക്കുന്നു ഇതിന് മാറ്റം വരണം.മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം താൻ നടപ്പിലാക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയിലെ മുഖ്യ സൂത്രവാക്യമാണ് ക്ഷേമവും കരുതലും. ആ സൂത്രവാക്യത്തോടൊപ്പം ചേർന്ന് നിൽക്കാനാണ് യുഡിഎഫിൻെറയും എൽഡിഎഫിൻെറയും പ്രകടന പത്രികകൾ ശ്രമിച്ചിട്ടുളളത്.

ക്ഷേമപെൻഷൻ 3000 രൂപ ആക്കുമെന്നതിൽ രണ്ട് പ്രകടന പത്രികകളും ഒരേ നിലപാടെടുക്കുമ്പോൾ 2021ലെ 2500 രൂപ വാഗ്ദാനം ഇനിയും നടപ്പാക്കാനാവാത്തത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു. പെൻഷൻ കൂട്ടിയിട്ടും തദ്ദേശ തിരഞ്ഞെടുപ്പ് ജയിക്കാത്തപ്പോൾ എം.എം.മണിയെ പോലുളള സിപിഐഎം നേതാക്കളുടെ പ്രതികരണം ഓർമ്മവെച്ചാണ് യുഡിഎഫ് പെൻഷൻ അവകാശമെന്ന്
പ്രഖ്യാപിക്കുന്നത്.

 

 

 

Kerala

കേരള സർക്കാർ ഒന്നും ചെയ്യാതെ ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ വന്നിരിക്കുകയാണ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവകാശപ്പെടുന്ന കേരളത്തിലെ അതിദാരിദ്ര്യ നിർമാർജനം യാഥാർഥ്യമാക്കിയത് കേന്ദ്ര പദ്ധതികളിലൂടെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ വരുത്തിയ കാലതാമസമാണ് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ പത്തുവർഷം കേരളത്തിൽ എടുക്കാൻ കാരണമെന്നും രാജീവ് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾ അതിവേഗം ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുമ്പോൾ കേരള സർക്കാർ ഒന്നും ചെയ്യാതെ ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ വന്നിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകബാങ്കിന്‍റെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ 27 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ 10 വർഷം കൊണ്ട് അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത് 2.72 ലക്ഷംപേരെ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Latest News

Corehub Up